Wednesday 25 March 2015

ഒറ്റനാണയം...

ഓഫീസിലേക്ക്  പോകുന്ന വഴിയരികിൽ ഞാൻ ദിവസേന കാണുന്ന കാഴ്ചകളിൽ ഒന്നായിരുന്നു ആ ഭ്രാന്തൻ. വർഷങ്ങളായി റോഡരുകിൽ അയാൾ ഭിക്ഷയാചിക്കുന്നു. മാനസികനില  തെറ്റിയ അയാൾക്ക് ഭിക്ഷ നൽകാൻ പലരും മടിച്ചിരുന്നു. എങ്കിലും അയാൾ അവിടെത്തന്നെ ഉണ്ടായിരുന്നു. എൻറെ സമ്പാദ്യത്തിൽ   നിന്നും ദിവസേനെ ഒരു ഒറ്റനാണയം   ആ ഭ്രാന്തനായി മാറ്റി വയ്ക്കാൻ ഞാനും മറന്നിരുന്നില്ല.

എല്ലാവരും ഭ്രാന്തൻ എന്ന് വിളിച്ചിരുന്നു എങ്കിലും ഒരിക്കലും അയാളെ മാനസികനില  തെറ്റി എന്തും ചെയ്യുന്ന അവസ്ഥയിൽ ആരും കണ്ടിട്ടില്ല. പിന്നെ എന്തിനാണാവോ സമൂഹം ഇങ്ങനെ ഒരു പേര് കൽപ്പിച്ചു നൽകിയിരിക്കുന്നത്‌... എന്തായാലും അതൊന്നും ആലോചിക്കേണ്ട ആവശ്യം എനിക്കില്ല... ദിവസേനെ എറിഞ്ഞു കൊടുക്കുന്ന ഈ ഒറ്റനാണയത്തിൽ  എൻറെ കർത്തവ്യം കഴിഞ്ഞിരുന്നു.

ഒരു ദിവസം ഞാൻ പതിവു പോലെ ഓഫീസിലേക്ക്  നടന്നു പോകുമ്പോൾ ആ ഭ്രാന്തനോടൊപ്പം ഒരു കുഞ്ഞിനെയും കണ്ടു. ഏകദേശം മൂന്നുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ്.  ഒരു പക്ഷെ ഭ്രാന്തന്റെ കുഞ്ഞയിരിക്കുമോ..? അറിയില്ല..  പതിവു പോലെ ആ ഒറ്റനാണയവും  വലിച്ചെറിഞ്ഞ് ഞാൻ നടന്നകന്നു. പക്ഷെ എൻറെ മനസ്സിൽ നിന്നും ആ കുട്ടിയുടെ മുഖം മാറുന്നുണ്ടായിരുന്നില്ല. .. ഒരായിരം ചോദ്യങ്ങളാൽ മനസ് അസ്വസ്ഥമാകുന്നു.... ആ കുഞ്ഞ് അയാളുടെതാകുമോ ..?  ഇങ്ങനെയുള്ള ഒരാൾ എങ്ങനെയാണു ആ പിഞ്ചുകുഞ്ഞിനെ വളർത്തുക..?? വർഷങ്ങളായി ദിവസേന ആ തെരുവിൽ കാണപ്പെടുന്ന ആളാണ് ആ ഭ്രാന്തൻ. അങ്ങനെയുള്ള അയാൾക്ക് എങ്ങനെയാണ് പെട്ടെന്നൊരു ദിവസം ഒരു കുഞ്ഞിനെ കിട്ടുന്നത്..??

പിറ്റേ ദിവസവും ഞാൻ ആ കുഞ്ഞിനെയും ഭ്രാന്തനെയും കണ്ടു. അയാളുടെ അരികിലായി പൊടിപിടിച്ച തറയിൽ ആ കുഞ്ഞു കിടന്നുരുളുന്നു. അത് ശ്രദ്ധിക്കാൻ പോലും അയാൾ തയ്യാറാകുന്നില്ല.  തന്റെ മുന്നിലേക്ക് വീഴുന്ന നാണയങ്ങളിലും നോക്കി നിശബ്ദനായി അയാൾ ഇരിക്കുന്നു. ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു. എവിടെ നിന്നാണ് ഈ കുഞ്ഞെന്ന് ചോദിച്ചപ്പോൾ അയാൾ നിശബ്ധമായി തന്നെ ഇരുന്നു.
   
ചോദിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലെന്ന് മനസിലാക്കിയ ഞാൻ അല്പ്പം ദെഷ്യത്തോട് തന്നെ എഴുന്നേറ്റ് നടന്നു. ഓഫീസിൽ എത്തിയപോഴും ആ കുഞ്ഞിനെ പറ്റി തന്നെ ആയിരുന്നു എന്റെ ചിന്ത. ഒടുവിൽ സഹപ്രവർത്തകര്ക്    മുൻപിൽ ഞാൻ ഈ വിഷയം അവതരിപ്പിച്ചു. അപ്പോൾ അവരാണ് പറഞ്ഞത് , ഇങ്ങനെ ഭിക്ഷടകരെ വച്ച് പൈസ  പിരിക്കാൻ സംഘങ്ങൾ  ഉണ്ടെന്നും, കിട്ടുന്ന പൈസയുടെ അളവ് കുറയുമ്പോൾ, എവിടുന്നെങ്കിലും തട്ടികൊണ്ട് വരുന്ന പിഞ്ചു കുഞ്ഞുങ്ങളെയും ഇങ്ങനെ  തെരുവിലിറക്കി   സമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റി അവർ പണമുണ്ടാകും എന്നും. രണ്ടു നേരത്തെ ഭക്ഷണം മാത്രമാണ് ഭിക്ഷക്കാർക്ക് ലഭിക്കുന്നത്. ബാക്കി എല്ലാം ഇടനിലക്കാർ കൊണ്ട് പോകുന്നു. ഭക്ഷണവും പരിചരണവും ലഭിക്കാതെ ആ കുഞ്ഞു മരിയ്ക്കും അപ്പോഴേക്കും ഇടനിലക്കാർ വേറൊരു കുഞ്ഞിനെ എത്തിയ്ക്കുമത്രേ ...

എങ്ങനെയെങ്കിലും ആ കുഞ്ഞിനെ രക്ഷിക്കണം.. അത് മാത്രമായി എന്റെ ചിന്ത. ആ കുഞ്ഞിനെ രക്ഷിച്ചു ഏതെങ്കിലും അനാഥാലയത്തിൽ ഏൽപ്പിക്കാം. അതും മനസ്സിൽ ഉറപ്പിച്ചാണ്  ഞാൻ പിറ്റേ ദിവസം അവിടെ എത്തിയത്. പക്ഷെ ഞാൻ ഞെട്ടി പോയി.. അവിടെ ആ ഭ്രാന്തൻ മാത്രമേ ഉണ്ടായിരുന്നുള്ളു. എവിടെ ആ കുഞ്ഞ്..???? അശ്രദ്ധമായി നിലത്തു കിടന്നിരുന്ന ആ കുഞ്ഞിനെ ആരെങ്കിലും എടുത്തുകൊണ്ടു പോയി കാണുമോ??  ഞാൻ ആകെ പരിഭ്രമിച്ചു.

ആ ഭ്രാന്തനെ ഞാൻ ഒരുപാടു  ചോദ്യം ചെയ്തു. പക്ഷെ അയാൾക്ക് ഉത്തരം ഉണ്ടായിരുന്നില്ല. അയാൾ വീണ്ടും ഭിക്ഷ യാചിക്കുകയാണ്.  ഒരു പക്ഷെ എന്നെ പോലെ ഏതെങ്കിലും മനുഷ്യസ്നേഹി  വന്നു രക്ഷിചിട്ടുണ്ടാകാം.. എന്തായാലും ആശ്വാസമായി. ഒരു കുഞ്ഞെങ്കിലും രക്ഷപട്ടെല്ലോ ..  നിറഞ്ഞ മനസോടെ ഞാൻ തിരികെ നടക്കാൻ തുടങ്ങി..  അലസമായി തെരുവിന്റെ പല ദിശയിലേക്കും നോക്കിയ ഞാൻ  ഞെട്ടിപ്പോയി.. കുറേ തെരുവുപട്ടികൾ, മാംസകഷ്ണങ്ങൾക്കായി കടിപിടികൂടുന്നു... കൈയ്യിൽ  കിട്ടിയ ഒരു വലിയ കഷ്ണവുമായി ഒരു പട്ടി ഓടി മറയുന്നു. ആ പട്ടിയുടെ വായിലെ മാംസകഷ്ണത്തിൽ നിന്നും കാണപ്പെട്ട അഞ്ചു പിഞ്ചു വിരലുകൾ, എന്നെ നോക്കി കൈവീശുന്നുണ്ടോ??

ഒരു അവസാന ശ്രമം....






No comments:

Post a Comment